Posts

കാത്തുനിന്ന കെ എസ്‌ ആര്‍ ടി സി ബസ്‌

Image
മ രണം കെ എസ്‌ ആര്‍ ടി സി ബസുപോലെയാണ്‌. കയറണമെന്ന്‌ ആഗ്രഹിക്കുന്നവന്‌ അതില്‍ കയറാനാവില്ല. ചിലരൊക്കെ ചാടിക്കയറുമെങ്കിലും കൈകാണിക്കുന്നവന്‌ മുന്നില്‍ അത്‌ നിറുത്താറില്ല. വഴിയാത്രക്കാരന്റെയും മുറുക്കാന്‍ കടയില്‍ വാചകമടിച്ചുനില്‍ക്കുന്നവന്റെയും മുന്നില്‍ നിര്‍ത്തുകയും ചെയ്യും. അവന്റെ ജീവനും കൊണ്ടായിരിക്കും തുടര്‍ പ്രയാണം. ദിനേശന്റെ ചിന്താഗതികള്‍ ഇങ്ങനെയൊക്കെയാണ്‌. തളത്തില്‍ ദിനേദശനല്ല, കണ്ണോത്ത്‌ ദിനേശന്‍. എന്റെ സഹപാഠി. ആള്‍ ചിന്തകനോ വിമര്‍ശകനോ അല്ല. അതിനുവേണ്ട പഠിപ്പും അവനില്ല. ചൂണ്ടിക്കാട്ടാന്‍ കളങ്കങ്ങള്‍ ഏറെ അവനിലുണ്ട്‌. എങ്കിലും അവനെപ്പോലൊരു നിഷ്‌കളങ്കനെ കണ്ടെത്തുക പ്രയാസം. കുട്ടിക്കാലം മുതലേ അവന്റെ പാത വേറിട്ടതായിരുന്നു. അച്ചുനിരത്തിയ പാഠപുസ്‌തകം കാണാതെ പഠിക്കാന്‍ അവന്‍ തയ്യാറായിട്ടില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ്‌ എന്നും അവന്റെ കൈമുതല്‍. സ്വയം ആര്‍ജിക്കുന്ന ഈ ജ്ഞാനം സഹപാഠികള്‍ക്ക്‌ പകര്‍ന്നുകൊടുക്കലായിരുന്നു അവന്റെ വിനോദം. സ്വന്തം ജീവിതാനുഭവങ്ങള്‍ ഉത്തരക്കടലാസില്‍ പകര്‍ന്നുവയ്‌ക്കുന്നവന്‌ മാര്‍ക്കുനല്‍കാന്‍ മാത്രമുള്ള ഉദാരമനസ്‌കത അധ്യാപകര്‍ക്കില്ലാതിരുന്നതുകൊണ്

ബാരിക്കേഡ്‌

Image
എനിക്ക്‌ ഒരു ബാരിക്കേഡ്‌ വേണം. ബാരിക്കേഡ്‌ എന്നു പറയുമ്പോള്‍, റോഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ പോലീസ്‌ ഉപയോഗിക്കുന്ന, ലോഹനിര്‍മിതമായ വലിയ ബാരിക്കേഡ്‌ എന്നു കരുതണ്ട. അതേ മാതൃകയില്‍തന്നെയുള്ള ചെറിയ ഒരു ബാരിക്കേഡ്‌. ചെറുതെന്ന്‌ പറയുമ്പോള്‍, ഒരു കൈക്കുമ്പിളില്‍ കൊള്ളാവുന്ന അത്രയും വലിപ്പത്തിലുള്ളത്‌. എന്റെ ഹൃദയത്തിന്‌ ഒരു സുരക്ഷ നല്‍കാനാണ്‌. കൈക്കുമ്പിളില്‍ ഹൃദയം ഉള്‍ക്കൊള്ളുമോയെന്നായിരിക്കും? ഇല്ലതന്നെ. കോട്ടയം അയ്യപ്പാസ്‌ പോലെ, അകത്തേക്ക്‌ കടന്നാല്‍ വിശാല ഷോറും തന്നെയാണവിടവും. എങ്കിലും പുറത്തെക്കാഴ്‌ചയ്‌ക്ക്‌ ഒരു സുരക്ഷിതത്വം വേണമല്ലോ അതിനാണ്‌ ഈ ബാരിക്കേഡ്‌. ഹൃദയം മുഴുവന്‍ മറയ്‌ക്കണമെന്നില്ല. അതിന്റെ പുറകുവശം മറച്ചാല്‍ മതിയാകും. അടുത്തിടെയായി കിട്ടുന്ന കുത്തൊക്കെ പിന്നില്‍നിന്നാണല്ലോ അതിന്‌ തടയിടാനാണ്‌. മുന്നില്‍നിന്നുള്ള ആക്രമണത്തിനെ പേടിയില്ല. കൈപ്പത്തികളുടെ മറവില്‍ ഹൃദയം ഒളിപ്പിക്കാന്‍ ഞാന്‍ പണ്ടേ വിദഗ്‌ദധനല്ലേ. ഇപ്പോള്‍ എനിക്ക്‌ വേണ്ടത്‌ ഒരു ബാരിക്കേഡ്‌ മാത്രം. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബാരിക്കേഡ്‌. 

ഒരു ഫോളോ അപ്പ്‌

ഇത്‌ കഥയല്ല. പിന്നെ എന്തുകൊണ്ട്‌ ഇവിടെ കുറിക്കുന്നു എന്ന്‌ ചോദിച്ചാല്‍... ഈ കുറിപ്പിനിവിടെ പ്രസക്തി ഉണ്ട്‌ എന്നാണ്‌ എന്റെ വിശ്വാസം. നേരത്തെ നല്‍കിയ ഒരു കഥയുടെ ഫോളോ അപ്പ്‌ ആണ്‌ ഈ കുറിപ്പ്‌. തൊടുന്യായങ്ങള്‍ പറഞ്ഞ്‌ ഉപഭോക്താവിന്‌ ഇന്‍ഷ്വറന്‍സ്‌ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഐ സി ഐ സി ഐ ബാങ്ക്‌ ഒടുവില്‍ കീഴടങ്ങി. 1,12,000 രൂപ ചികിത്സാ ചെലവിനത്തില്‍ ഉപഭോക്താവിന്‌ നല്‍കികൊണ്ട്‌ കോടതിക്കുള്ളിലാണ്‌ ബാങ്ക്‌ പ്രശ്‌നം പരിഹരിച്ചത്‌. ഐ സി ഐ സി ഐ ബാങ്കിനെതിരായ കേസുകള്‍ മുംബൈയില്‍ മാത്രമേ വിചാരണചെയ്യാവൂവെന്ന ബാങ്ക്‌ അധികൃതരുടെ വാദം തിരുവനന്തപുരത്തെ പെര്‍മനന്റ്‌ ലോക്‌ അദാലത്ത്‌ തള്ളിക്കളഞ്ഞതോടെയാണ്‌ അവര്‍ ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചത്‌. മുംബൈ കോടതികളില്‍മാത്രമേ കേസ്‌ വിചാരണക്കെടുക്കാവൂവെങ്കില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ സേവനം അവിടുള്ള ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാക്കാവൂവെന്ന വാദിഭാഗത്തിന്റെ നിലപാട്‌ കോടതി അംഗീകരിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ക്ക്‌ അഡ്വ. ശ്രീജ ശശിധരനുമായി ബന്ധപ്പെടാം ഫോണ്‍: 9447020341

ചന്ദ്രേട്ടന്റെ `പാപനാശിനി'

Image
ച ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്‌. ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട്‌ കഴുകിക്കളയാനായത്രേ. പിന്നെ എന്തിന്‌ സന്തോഷിക്കാതിരിക്കണമെന്നാണ്‌ ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും സേവിംഗ്‌സ്‌ അക്കൗണ്ടിലിട്ടിട്ടുണ്ട്‌. ഈ പാപം കളയാനായി പാപനാശത്തൊന്നും ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു. കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടെന്നാണ്‌ പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ്‌ ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ്‌ എക്‌സാം എഴുതിയതാണ്‌ ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ്‌ സൃഷ്ടിച്ചത്‌. സാമാന്യം നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന്‌ മെരിറ്റ്‌ സീറ്റില്‍ പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കി

ഇക്കിക്കി ബാങ്കിന്റെ തമാശകള്‍

Image
സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്‌! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും. സംഭവം വളരെ നിസാരമെന്ന്‌ കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന്‌ അങ്ങനെയല്ല. ഒക്കെ ഓരോ വിധി.... കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച്‌ മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്‌. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന്‌ താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ? ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ്‌ ദൈവദൂതരെപോലെ അവര്‍ എത്തുന്നത്‌. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ലഘുരേഖയുമായാണ്‌ സുരേന്ദ്രനെ സമീപിച്ചത്‌. വര്‍ഷാവര്‍ഷം അഞ്ച്‌ അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച്‌ കുടുംബത്തിന്റെ ചികിത്സാ ചലവ

ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ... കൊള്ളാം!

  ആ ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന്‍ പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന്‍ പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്. എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?  അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.   തീരുമാനം സ്വയം എടുത

നാല് കള്ള വോട്ടുകള്‍

' മ കനേ ... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇ