Posts

Showing posts from November, 2008

ഓട്ടോ ചേട്ടന്‍

Image
എ ന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര

ഒരു പി.എസ്.സി കഥ

Image
അജീഷ്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. നമ്മള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണംകൊണ്ട്, സ്വന്തം കഴിവ് മറ്റുതരത്തില്‍ വിനിയോഗിക്കാതെ ബിരുദ പഠനത്തിലേക്കുമാത്രം ശ്രദ്ധയൂന്നിയ ചെറുപ്പക്കാരന്‍. ഏതായാലും നല്ല നിലയില്‍തന്നെ ബിരുദധാരിയാവാന്‍ അജീഷിന് കഴിഞ്ഞു. സാധാരണ ബിരുദധാരികളെപ്പോലെ അജീഷിനും ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു, എങ്ങനെയും പഠിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോ ഗസ്ഥനാവുക. ടെസ്റ്റുകള്‍ കുറേ എഴുതിയെങ്കിലും ഭാഗ്യദേവതമാത്രം അജീഷിനെ അകമഴിഞ്ഞ് അനുഗ്രഹിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഷോര്‍ട്ട് ലിസ്റ്റില്‍ അജീഷും ഉള്‍പ്പെടുന്നത്. ആ വിവരം അറിഞ്ഞ അന്നുതന്നെ അഭിമുഖ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും അജീഷ് ആരംഭിച്ചു. കാത്തിരുന്നു കിട്ടിയ കനി കൈവഴുതിപോകാതെ നോക്കണമല്ലോ? ഇതിനിടെയെല്ലാം അഭിമുഖത്തിന്റെ തീയതി ആയോ എന്ന് അജീഷ് പി.എസ്.സി ഓഫീസില്‍ തിരക്കുന്നുമുണ്ട്. ഒടുവില്‍ ആ ദിനം സമാഗതമായതായി ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അജീഷ് അറിഞ്ഞത്. പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുചോദിച്ചാല്‍ ആ സുദിനം എന്നാണെന്ന് അറിയാമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ അജീഷിന് ആകാംഷയായി. പി.എസ്.സി